ഏറെനാൾ ആയിട്ടില്ല കേരളത്തിൽ ക്ഷേത്രദർശനത്തിന് എത്തുന്ന പുരുഷന്മാർ ഷർട്ട് ധരിക്കുന്നതിനെ ചൊല്ലി ഒരു വിവാദം ഉണ്ടായിട്ട്. ഇതിനെ ചൊല്ലിയുള്ള വാദപ്രതിവാദങ്ങൾ വളരെക്കാലങ്ങളായി തുടരുന്നു. ഇടതുപക്ഷത്തിന്റെയും മതപരിവർത്തനലോബ്ബിയുടെയും മറ്റും ശക്തമായ ഒരു സാന്നിധ്യം കേരളത്തിൽ നിലനിൽക്കുന്നതിനാൽ ഹൈന്ദവ ആചാരങ്ങളെ പറ്റിയുള്ള എല്ലാ പൊതുചർച്ചകളും സമുദായത്തിലെ ഭൂരിപക്ഷവും ഇന്ന് സംശയത്തോടെയാണ് വീക്ഷിക്കുന്നത്. അതിന് അവരെ കുറ്റംപറയാൻ സാധിക്കുകയും ഇല്ല.
2014 ൽ തമിഴ് നാട്ടിലെ പൊള്ളാച്ചിക്കടുത്തുള്ള മക്കിനംപട്ടി എന്ന സ്ഥലത്ത് നിന്നും എത്തിയ മൂർക്കോത്ത് പ്രകാശ് എന്ന വ്യക്തി തന്നെ പയ്യന്നൂർ സുബ്രഹ്മണ്യക്ഷേത്രത്തിൽ ഷർട്ട് ധരിച്ചു കൊണ്ട് നാലമ്പലത്തിൽ പ്രവേശിക്കുന്നതിൽ നിന്നും ഭാരവാഹികൾ വിലക്കിയതിന് എതിരായി ഒരു വ്യവഹാരം കേരളഹൈക്കോടതിയിൽ സമർപ്പിക്കുകയുണ്ടായി. എതിരെ കേരളത്തിലെ 4 ദേവസ്വംബോർഡുകളും അണിനിരന്നു. ജസ്റ്റിസ് രാമചന്ദ്രൻ നായർ, എബ്രഹാം മാത്യു എന്നിവർ ചേർന്ന ബെഞ്ച് ദേവസ്വംബോർഡിനു അനുകൂലമായി വിധിക്കുകയും ക്ഷേത്രമര്യാദകളിൽ വിശ്വാസികൾക്ക് തന്നിഷ്ടം സാദ്ധ്യമല്ല എന്ന് വ്യക്തമാക്കുകയും ചെയ്തു.
എന്തുകൊണ്ടാണ് ക്ഷേത്രങ്ങൾ ഇങ്ങനെ ഒരു അർദ്ധനഗ്നത ആവശ്യപ്പെടുന്നത് ?
പുരുഷന്മാർക്ക് നെഞ്ചത്തും സ്ത്രീകൾക്ക് തലയിലും ആണ് അനുഗ്രഹം സ്വീകരിക്കാനുള്ള സെൻസർ പിടിപ്പിച്ചിരിക്കുന്നത് എന്ന് ആ കാലഘട്ടത്തിൽ പുറത്തിറങ്ങിയ ഒരു ജ്യോതിഷമാസികയിൽ വായിച്ചിരുന്നു. പോസിറ്റീവ് എനർജി, വൈബ്രേഷൻ, ന്യൂക്ലിയർ റേഡിയേഷൻ എന്നൊക്കെയുള്ള ഭീകരവിശദീകരണങ്ങൾ നൽകാൻ ഡോക്ടർ വ്യാഖ്യാനകൃഷ്ണൻ, സ്വാമി വ്യാഖ്യാനന്ദ സരസ്വതി ഇങ്ങനെ ധാരാളം പേരെ കാണാം. എന്തായാലും ചരിത്രമാണ് എൻറെ ഇഷ്ടവിഷയം. അതുകൊണ്ട് ഇതിൻറെ ചരിത്രത്തിലേക്ക് ഒന്ന് പോകാം.
Kerala Jewish Family
കന്നഡ വീരശൈവ ഭക്തിപ്രസ്ഥാനത്തിലെ നക്ഷത്രം ആയിരുന്ന അക്കാമഹാദേവി ദിഗംബരസന്യാസിനി ആയിരുന്നു. ഭക്തിയുടെയും പ്രേമത്തിന്റെയും ഒരു ഉന്മാദാവസ്ഥ. മാധവിക്കുട്ടിയുടെയും മഹാശ്വേതാദേവിയേക്കാളും ഒക്കെ ഉപരിയായി സ്ത്രീസ്വാതന്ത്ര്യത്തെ ഉയർത്തിക്കാട്ടിയിരുന്നു. അതോ പന്ത്രണ്ടാംനൂറ്റാണ്ടിലും.
അതും കേരളത്തിൽ നിലനിന്നിരുന്ന മാറ് പ്രദർശനവും ആയി എന്തെങ്കിലും ബന്ധം ഉണ്ടായിരുന്നോ? പുലബന്ധം പോലുമില്ല.
നമ്പൂതിരിമാർ എന്നു പൊതുവെ വിളിക്കപ്പെടുന്ന കേരളബ്രാഹ്മണരുടെ നയനസുഖത്തിനായി അടിച്ചേല്പിക്കപ്പെട്ട ഒരു സമ്പ്രദായം എന്നതിലേക്കാണ് ചരിത്രത്തിൻറെ വിരൽ ചൂണ്ടുന്നത്. എങ്കിലും ഇത് വലിയ അവകാശവും അഭിമാനവും ആയി കൊണ്ട്നടന്നവരും ഉണ്ടായിരുന്നു.
"നായർ സ്ത്രീകളെ മാറുമറയ്ക്കാതെ കാണാൻ ആഗ്രഹിക്കുന്ന ഒരു ദേവൻ അമ്പലത്തിലിരിപ്പുണ്ടോ? നമ്മുടെ വംശത്തിന്റെ മാന സംരക്ഷണത്തിനു വേണ്ടി ഇതിനെ ഉടനേ ധ്വംസിക്കേണ്ടതാണ്. അതിനു കഴിഞ്ഞില്ലെങ്കിൽ സഹോദരികൾ ക്ഷേത്രത്തോട് നിസ്സഹകരിക്കണം." മന്നത്ത് അപ്പൂപ്പൻ 1931ൽ പറഞ്ഞതാണ്.
കേരളോൽപത്തി ഐതിഹ്യപ്രകാരം ബ്രാഹ്മണരുടെ സേവനാർത്ഥം കേരളത്തിലേക്ക് കൊണ്ടുവന്നതാണല്ലോ നായന്മാരെ. അവർ സ്ഥിരമായി നടത്തിക്കൊണ്ടു പോന്ന ചൂഷണം ഇന്ന് പൂജാദികർമങ്ങളിലേക്ക് ഒതുങ്ങി എന്നുപറയാം. ശ്രീ സുകുമാരൻ നായർ നടത്തിയ പ്രസംഗം അതിന്റെ ഒരു ഓർമ്മപ്പെടുത്തൽ ആയിവേണം കാണാൻ.
സുകു അങ്കിൾ റോക്ക്സ്
പതിനെട്ടാം നൂറ്റാണ്ടിൻറെ അവസാനത്തോടെ മലബാർ ആക്രമിച്ച മൈസൂർരാജാക്കന്മാർ സ്ത്രീകളുടെ ഈ നഗ്നതാപ്രദർശനത്തിൽ അസ്വസ്ഥരാകുകയും എല്ലാ ജാതിക്കാരായ സ്ത്രീകളോടും മാറ്മറയ്ക്കാൻ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. ഹിന്ദു ആചാരത്തിൻമേലുള്ള ഈ കടന്നുകയറ്റം വകവെച്ചുകൊടുക്കാൻ പലരും തയ്യാറായില്ല. ക്ഷുഭിതനായ ടിപ്പു മറയ്ക്കാത്ത സ്തനങ്ങൾ അരിയാൻ ഉത്തരവിട്ടു.
തിരുവതാംകൂർ രാജാക്കന്മാരുടെ കഥ കൂടുതൽ വിസ്തരിക്കാതിരിക്കുന്നതാണ് ഭേദം. എങ്കിലും വിഷയം മുല ആയതിനാൽ അതും ആയി ബന്ധപ്പെട്ട് ലോകത്ത് മറ്റെങ്ങും കേട്ടുകേൾവി പോലും ഇല്ലാതിരുന്ന ഒരു ഭരണസവിശേഷത നമ്മുടെ വേണാട്ടരചന്മാർക്ക് അവകാശപ്പെടാം. അതാണ് മുലക്കരം.
ഊഴിയവേല ഏണിക്കരം തലക്കരം തുടങ്ങി ധാരാളം ശാരീരികസാമ്പത്തിക പീഡനങ്ങൾ കീഴ് ജാതിക്കാക്കാർ അനുഭവിച്ചിരുന്നു. ഇത്തരം വരുമാനം കൂടുതലും ബ്രാഹ്മണരെ തീറ്റിപ്പോറ്റാനും ക്ഷേത്രനിർമാണ ഉത്സവചടങ്ങുകൾക്കുമായി ഉപയോഗിച്ചുപോന്നു. പത്മനാഭസ്വാമിക്ഷേത്രത്തിലെ സ്വർണശേഖരം വാർത്ത ആയപ്പോൾ അതിൻറെ അവകാശികൾ കേരളത്തിലെ കീഴാളർ ആണെന്ന് ശ്രീമതി ജമീലപ്രകാശം പറഞ്ഞതിൻറെ പൊരുൾ അതാണ്.
16 നും 35 നും ഇടക്ക് പ്രായമുള്ള ദളിത് സ്ത്രീകളുടെ മുലകളുടെ വലിപ്പം അനുസരിച്ച് നികുതി ഈടാക്കിയിരുന്ന ഒരു സുന്ദരവ്യവസ്ഥ അനേകം തവണ റാണിമാർ ഭരിച്ച നമ്മുടെ തിരുവിതാംകൂറിൽ 200 വർഷം മുൻപ് വരെ നില നിന്നിരുന്നു എന്നത് പലർക്കും വിശ്വസിക്കാൻ പ്രയാസം തോന്നാം. മൺറോ ദിവാനായിരുന്ന കാലത്ത് റാണിഗൗരിലക്ഷ്മിബായിയും റാണിഗൗരിപാർവതിബായിയും 19 വർഷത്തോളം രാജ്യം ഭരിച്ചു പിന്നീടോ പ്രശസ്തനായ സ്വാതി തിരുനാളും. മുലക്കരം നിർബാധം തുടർന്നു -അതിനെതിരെ പ്രതിഷേധം ഉയർന്നിട്ടും.
Col. John Munro
ചേർത്തല മനോരമ കവലയ്ക്ക് അടുത്തുള്ള സ്ഥലം മുലച്ചിപ്പറമ്പ് എന്ന പേരിൽ ആണ് അറിയപ്പെട്ടിരുന്നത്. അവിടെ വെച്ചാണ് അന്യായമായ ഈ നികുതിക്കെതിരെ നങ്ങേലി എന്ന കീഴ് ജാതിക്കാരി സ്വന്തം മുലകൾ അറത്ത് ചേമ്പിലയിൽ വെച്ച് കരംപിരിക്കാനെത്തിയ രാജകിങ്കരന്മാർക്ക് മുന്നിലേക്ക് നീട്ടിയത്. മുലയില്ലെങ്കിൽ കരം തരണ്ടല്ലോ എന്നു ചോദിച്ച നങ്ങേലി ചോരവാർന്നൊലിച്ചുമരിച്ചു.
ഭാര്യയുടെ ചിതയിൽ ചാടി ഭർത്താവായ ചിരുകണ്ടൻ ചരിത്രത്തിൽ രേഖപ്പെടുത്തിയ ആദ്യത്തെ പുരുഷസതി അനുഷ്ഠിച്ചു. മൊയ്തീൻസ്റ്റൈലിൽ ഒരു സിനിമക്കുള്ള എല്ലാ കോപ്പുകളും ഉള്ള കഥ. ഭരണകൂടഭീകരതയുടെ ചോരകിനിയുന്ന കഥ. 1803ലാണ് സംഭവം നടന്നത്.
C കേശവനും K R ഗൌരി അമ്മയും അവരുടെ ആത്മകഥകളിൽ നങ്ങേലിയെ സ്മരിക്കുന്നുണ്ട്.
ഈഴവസ്ത്രീകൾക്ക് മുട്ടിനു താഴെയെത്താത്ത മുണ്ട് മാത്രമേ അനുവദിച്ചിരുന്നുള്ളൂ. താഴെ എത്തുന്ന മുണ്ട് അച്ചിപ്പുടവയാണ്. അത് നായർ സ്ത്രീകൾക്ക് മാത്രമേ പറഞ്ഞിട്ടുള്ളായിരുന്നു. ഒരു ഈഴവസ്ത്രീ അങ്ങനെ ഒരു മുണ്ട് ധരിച്ചത് നായന്മാരെ ചൊടിപ്പിക്കുകയും ബലമായി അവളെ വിവസ്ത്രയാക്കുകയും ആറാട്ടുപുഴ വേലായുധപണിക്കർ എന്ന ഈഴവ പോരാളി അതൊരു വലിയ പ്രശ്നം ആക്കിയതായും ചരിത്രം പറയുന്നു.
മാറ്മറയ്ക്കുന്നത് ഒരു തരം ധിക്കാരവും ബഹുമാനക്കുറവും ആയി ആണ് കരുതിപ്പോന്നത്. മേൽമുണ്ട് ധരിച്ച് ആറ്റിങ്ങൽറാണിയെ കാണാൻ എത്തിയ നായർസ്ത്രീയുടെ മുലകൾ ഛേദിച്ചു എന്ന് ചരിത്രം. ക്ഷേത്രത്തിലെ നിഷ്ഠയുടെയും അടിസ്ഥാനം ഇത് തന്നെയാണ്. രാജഭരണകാലത്ത് രാജസന്നിധിയിൽ പ്രജകൾ മേൽമുണ്ട് അഴിച്ച് അരയിൽ കെട്ടിയിരുന്നു. ഇത് പോലെ ധാരാളം മാമൂലുകൾ കേരളത്തിൽ നിലവിൽ ഉണ്ടായിരുന്നു, ഇന്ന് വിചിത്രമായി തോന്നുമെങ്കിലും. പാശ്ചാത്യരീതികൾ പരിചയിച്ചവർക്ക് വിശേഷിച്ചും. അവിടെ എത്രയും മോടിയോടെ വസ്ത്രം ധരിക്കുന്നുവോ അത് അതിഥിയോടോ ആതിഥേയനോടോ ഉള്ള ബഹുമാനം ആയി കണക്കാക്കുന്നു. നമ്മൾ പാദുകങ്ങൾ അഴിച്ചു മാറ്റി ഒരു സ്ഥലത്തോടുള്ള ആദരവു കാണിക്കുമ്പോൾ അവർ അതു കടുത്ത അനാദരവ് ആയി കാണുന്നു. റ്റൈ ധരിച്ചു ക്ലാസ്സ് മുറിയിൽ എത്തുന്ന അദ്ധ്യാപകൻ ആ ക്ലാസ്സിനോടുള്ള ബഹുമാനം ആണ് കാണിക്കുന്നത്.
1911ൽ കൊച്ചിയിൽ രാമവർമ, നായർസ്ത്രീകൾ മാറുമറയ്ക്കാതെ മാത്രമേ ക്ഷേത്രത്തിൽ പ്രവേശിക്കാവൂ എന്നു കല്പന പുറപ്പെടുവിച്ചു. ചെറിയചെറിയ നിയമലംഘനങ്ങൾ തിരുമനസ്സിന്റെ ശ്രദ്ധയിൽ പെട്ടിരിക്കാം.കൂട്ടത്തിൽ ഓലക്കുട അല്ലാതെ ശീലക്കുടയും ആയി വരുന്നവരെയും കുടുമ മുറിച്ച ഫ്രീക്കന്മാരെയും ക്ഷേത്രപ്രവേശനത്തിൽ നിന്ന്, ശക്തൻ ഒരിക്കൽ വിരാജിച്ച സിംഹാസനത്തിൽ ഇരുന്നു, ഈ ക്രാന്തദർശിയായ ഭരണാധിപൻ വിലക്കി.
കേരളത്തിലെ ബഹുഭൂരിപക്ഷക്ഷേത്രങ്ങളിലെയും മൂർത്തിസങ്കൽപം ഒരു പതിനേഴാം നൂറ്റാണ്ടിലെ മാടമ്പി അല്ലെങ്കിൽ നാടുവാഴിക്ക് സമാനം ആണെന്ന് കാണാം. രാവിലെ ഉണരണം, കുളിക്കണം, ഭക്ഷണം, പായസം, ഉറക്കം, വർഷത്തിൽ ഒരിക്കൽ ഉത്സവം. കാഴ്ചദ്രവ്യങ്ങൾ വിശേഷിച്ച് സ്വർണവും ആഭരണങ്ങളും സന്തുഷ്ടനാക്കുന്നു. ഇതിനെ ക്വാണ്ടംതിയറിയും കേയോസ് തിയറിയും ഒക്കെയാക്കി ഉള്ള വ്യാഖ്യാനഫാക്ടറീസ് ഉണ്ടെങ്കിലും ഒരു സാമാന്യയുക്തിക്ക് ബോദ്ധ്യമാവുന്നത് ഒരു മാടമ്പിയെ തന്നെയാണ്. അത് കൊണ്ട് ആ നാടുവാഴിയുടെ കാലത്തെ ആചാരങ്ങളും ശുദ്ധിവൃത്തിമര്യാദസങ്കല്പങ്ങൾ മൂർത്തിയിലേക്കും ക്ഷേത്രത്തിലേക്കും പകർന്നു എന്നു കാണാം.
തീണ്ടൽ, ലൈംഗിക അരാജകത്വം, നരബലി, അടിമത്തം തുടങ്ങിയ ധാരാളം ദുരാചാരങ്ങൾ ഭ്രാന്താലയത്തിനു സമാനമാക്കിയ കേരളത്തിൽ മാറ്റത്തിന്റെ കാറ്റ് വീശുന്നത് വിദേശ അധിനിവേശങ്ങളുടെ തുടക്കത്തോടെയാണ് എന്ന് കാണാം.
ക്രൈസ്തവ മുസ്ലിം സ്ത്രീകൾ താരതമ്യേന മാന്യമായി വസ്ത്രധാരണം ചെയ്തുപോന്നിരുന്നു. എന്നാൽ ഇത് നായർനമ്പൂരി വരേണ്യവർഗത്തിന് ഒരു പ്രശ്നം ആയിരുന്നില്ല.
മൺറോ ദിവാൻ ആയതിനു ശേഷം വർദ്ധിച്ച മിഷനറിമാരുടെ വരവോടു കൂടി ക്രൈസ്തവമതത്തിലേക്ക് ചാന്നാർ ഈഴവ ജാതികളിൽ നിന്നും കൂട്ടത്തോട്ടെ മാർഗംകൂടൽ ആരംഭിച്ചു. മതംമാറിയ ചാന്നാർ ഈഴവ സ്ത്രീകളെ മാറുമറയ്ക്കാൻ മിഷനറിമാർ പ്രേരിപ്പിച്ചു. ഇത് മേൽജാതിക്കാരെ വല്ലാതെ ചൊടിപ്പിച്ചു. തലേന്ന് വരെ തുണിയില്ലാതെ നടന്ന ചാന്നാട്ടികൾ നായർസ്ത്രീകളെ പോലെ മേൽമുണ്ട് ധരിക്കാൻ തുടങ്ങി. വലിയ ലഹളയായി.
Dewan Sir Madhava Rao
പ്രഗൽഭനായ ദിവാൻ എന്നു പേരുകേട്ട മാധവറാവു ഭരിച്ച കാലം. സർക്കാർ നായരോട് ചേർന്ന്നിന്നു. മുലമറച്ചു നടക്കാൻ അവകാശമുള്ള പെണ്ണുങ്ങളെ അനുകരിക്കുന്നതിൽ നിന്ന് മറ്റുള്ള സ്ത്രീകളെ വിലക്കിക്കൊണ്ട് ഉത്തരവിട്ടു. മിഷനറിമാർ വിട്ടില്ല. ലഹള തുടർന്നു. അടിസ്ഥാനപരമായ ഒരു അവകാശത്തിനു വേണ്ടി നടത്തിയ പോരാട്ടത്തെ ചാന്നാർ ലഹള എന്നു വിളിച്ച് അപമാനിച്ചു. പ്രശ്നം മദിരാശി ഗവർണർ വൈസ്രായ് എന്നിവർ സമക്ഷം എത്തി. ബ്രിട്ടീഷ് ഗവന്മെന്റ് വിശദീകരണം തേടി. പ്രാദേശിക ആചാരങ്ങളുടെയും ഹിന്ദു ആചാരങ്ങളുടെയും ശാസ്ത്രീയതെപ്പറ്റിയും അതിൽ അന്യർ ഇടപെടുന്നതിന്റെ പ്രശ്നങ്ങളെപ്പറ്റിയും ഒക്കെ വളരെ വിശദമായി ദിവാൻ എഴുതി. ഗവർണർ സർ ചാൾസ് ട്രവലിയൻ കടുത്ത ഭാഷയിൽ സന്ദേഹങ്ങൾക്കിടയില്ലാതെ മറുപടി നല്കി. പ്രിയപ്പെട്ട ദിവാൻ, ബ്രിട്ടീഷ് രാജ്യം ഭരിക്കുന്നത് വിക്ടോറിയ എന്ന റാണി ആണ്. സ്ത്രീത്വത്തെ അവഹേളിക്കുന്നത് ആരായാലും അത് ഞങ്ങൾ സഹിക്കില്ല എന്ന് രാജാവ് മനസ്സിലാക്കണം. രാജാവിൻറെ തിരുമുട്ടുകൾ കൂട്ടിയിടിച്ചു. എല്ലാ സ്ത്രീകൾക്കും ഇഷ്ടവേഷം ധരിക്കാൻ ഉത്തരവായി. എല്ലാവരും രാജാവിന്റെയും ദിവാന്റെയും അപദാനങ്ങൾ വാഴ്ത്തി.
Sir Charles Trevelyn
മിഷനറിമാരും ബ്രിട്ടീഷുകാരും മറ്റ് ആക്രമണകാരികളും നടത്തിയ ക്രൂരതകളുടെ പട്ടികയിലെ മറ്റൊരു ഏട്.
ആദായ നികുതിക്ക് പുറമേ എഡ്യുക്കെഷൻസെസ്, സ്വച്ഭാരത് സെസ്, കൃഷികല്യാൺ സെസ് എന്നിവയ്ക്ക് ശേഷം ഇനി എന്ത് എന്ന് വിചാരിച്ച് ഉഴറുന്ന ജെറ്റ്ലീക്ക് പരിഗണിക്കാവുന്ന ഒന്നാണ് മുലക്കരം. അദ്ദേഹം പ്ലാൻ ചെയ്യുന്ന കർഷകആത്മഹത്യാ സെസ്, ഗോമാതാസംരക്ഷൻ സെസ് , പട്ടാള സെസ് , ഒറോപ്പ് സെസ്, ബ്ലാക്ക് മണി റിട്ടേൺ സെസ് തുടങ്ങിയവയിലും ഏറെ ജനകീയം ആകും ഇതെന്ന് സംശയം ഇല്ല. പെൺകുട്ടികൾ മാട്രിമോണി സൈറ്റുകളിൽ ലാസ്റ്റ് കരം അടച്ച രസീത് അപ്പ് ലോഡ് ചെയ്താൽ പിന്നീട് ഉണ്ടാകാവുന്ന പല പ്രശ്നങ്ങളും ഒഴിവാക്കാം.
ചിന്തിക്കൂ !!
ഉത്തിഷ്ഠത! ജാഗ്രത!
2014 ൽ തമിഴ് നാട്ടിലെ പൊള്ളാച്ചിക്കടുത്തുള്ള മക്കിനംപട്ടി എന്ന സ്ഥലത്ത് നിന്നും എത്തിയ മൂർക്കോത്ത് പ്രകാശ് എന്ന വ്യക്തി തന്നെ പയ്യന്നൂർ സുബ്രഹ്മണ്യക്ഷേത്രത്തിൽ ഷർട്ട് ധരിച്ചു കൊണ്ട് നാലമ്പലത്തിൽ പ്രവേശിക്കുന്നതിൽ നിന്നും ഭാരവാഹികൾ വിലക്കിയതിന് എതിരായി ഒരു വ്യവഹാരം കേരളഹൈക്കോടതിയിൽ സമർപ്പിക്കുകയുണ്ടായി. എതിരെ കേരളത്തിലെ 4 ദേവസ്വംബോർഡുകളും അണിനിരന്നു. ജസ്റ്റിസ് രാമചന്ദ്രൻ നായർ, എബ്രഹാം മാത്യു എന്നിവർ ചേർന്ന ബെഞ്ച് ദേവസ്വംബോർഡിനു അനുകൂലമായി വിധിക്കുകയും ക്ഷേത്രമര്യാദകളിൽ വിശ്വാസികൾക്ക് തന്നിഷ്ടം സാദ്ധ്യമല്ല എന്ന് വ്യക്തമാക്കുകയും ചെയ്തു.
എന്തുകൊണ്ടാണ് ക്ഷേത്രങ്ങൾ ഇങ്ങനെ ഒരു അർദ്ധനഗ്നത ആവശ്യപ്പെടുന്നത് ?
പുരുഷന്മാർക്ക് നെഞ്ചത്തും സ്ത്രീകൾക്ക് തലയിലും ആണ് അനുഗ്രഹം സ്വീകരിക്കാനുള്ള സെൻസർ പിടിപ്പിച്ചിരിക്കുന്നത് എന്ന് ആ കാലഘട്ടത്തിൽ പുറത്തിറങ്ങിയ ഒരു ജ്യോതിഷമാസികയിൽ വായിച്ചിരുന്നു. പോസിറ്റീവ് എനർജി, വൈബ്രേഷൻ, ന്യൂക്ലിയർ റേഡിയേഷൻ എന്നൊക്കെയുള്ള ഭീകരവിശദീകരണങ്ങൾ നൽകാൻ ഡോക്ടർ വ്യാഖ്യാനകൃഷ്ണൻ, സ്വാമി വ്യാഖ്യാനന്ദ സരസ്വതി ഇങ്ങനെ ധാരാളം പേരെ കാണാം. എന്തായാലും ചരിത്രമാണ് എൻറെ ഇഷ്ടവിഷയം. അതുകൊണ്ട് ഇതിൻറെ ചരിത്രത്തിലേക്ക് ഒന്ന് പോകാം.
Kerala Jewish Family
കന്നഡ വീരശൈവ ഭക്തിപ്രസ്ഥാനത്തിലെ നക്ഷത്രം ആയിരുന്ന അക്കാമഹാദേവി ദിഗംബരസന്യാസിനി ആയിരുന്നു. ഭക്തിയുടെയും പ്രേമത്തിന്റെയും ഒരു ഉന്മാദാവസ്ഥ. മാധവിക്കുട്ടിയുടെയും മഹാശ്വേതാദേവിയേക്കാളും ഒക്കെ ഉപരിയായി സ്ത്രീസ്വാതന്ത്ര്യത്തെ ഉയർത്തിക്കാട്ടിയിരുന്നു. അതോ പന്ത്രണ്ടാംനൂറ്റാണ്ടിലും.
അതും കേരളത്തിൽ നിലനിന്നിരുന്ന മാറ് പ്രദർശനവും ആയി എന്തെങ്കിലും ബന്ധം ഉണ്ടായിരുന്നോ? പുലബന്ധം പോലുമില്ല.

"നായർ സ്ത്രീകളെ മാറുമറയ്ക്കാതെ കാണാൻ ആഗ്രഹിക്കുന്ന ഒരു ദേവൻ അമ്പലത്തിലിരിപ്പുണ്ടോ? നമ്മുടെ വംശത്തിന്റെ മാന സംരക്ഷണത്തിനു വേണ്ടി ഇതിനെ ഉടനേ ധ്വംസിക്കേണ്ടതാണ്. അതിനു കഴിഞ്ഞില്ലെങ്കിൽ സഹോദരികൾ ക്ഷേത്രത്തോട് നിസ്സഹകരിക്കണം." മന്നത്ത് അപ്പൂപ്പൻ 1931ൽ പറഞ്ഞതാണ്.
കേരളോൽപത്തി ഐതിഹ്യപ്രകാരം ബ്രാഹ്മണരുടെ സേവനാർത്ഥം കേരളത്തിലേക്ക് കൊണ്ടുവന്നതാണല്ലോ നായന്മാരെ. അവർ സ്ഥിരമായി നടത്തിക്കൊണ്ടു പോന്ന ചൂഷണം ഇന്ന് പൂജാദികർമങ്ങളിലേക്ക് ഒതുങ്ങി എന്നുപറയാം. ശ്രീ സുകുമാരൻ നായർ നടത്തിയ പ്രസംഗം അതിന്റെ ഒരു ഓർമ്മപ്പെടുത്തൽ ആയിവേണം കാണാൻ.
സുകു അങ്കിൾ റോക്ക്സ്
പതിനെട്ടാം നൂറ്റാണ്ടിൻറെ അവസാനത്തോടെ മലബാർ ആക്രമിച്ച മൈസൂർരാജാക്കന്മാർ സ്ത്രീകളുടെ ഈ നഗ്നതാപ്രദർശനത്തിൽ അസ്വസ്ഥരാകുകയും എല്ലാ ജാതിക്കാരായ സ്ത്രീകളോടും മാറ്മറയ്ക്കാൻ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. ഹിന്ദു ആചാരത്തിൻമേലുള്ള ഈ കടന്നുകയറ്റം വകവെച്ചുകൊടുക്കാൻ പലരും തയ്യാറായില്ല. ക്ഷുഭിതനായ ടിപ്പു മറയ്ക്കാത്ത സ്തനങ്ങൾ അരിയാൻ ഉത്തരവിട്ടു.
തിരുവതാംകൂർ രാജാക്കന്മാരുടെ കഥ കൂടുതൽ വിസ്തരിക്കാതിരിക്കുന്നതാണ് ഭേദം. എങ്കിലും വിഷയം മുല ആയതിനാൽ അതും ആയി ബന്ധപ്പെട്ട് ലോകത്ത് മറ്റെങ്ങും കേട്ടുകേൾവി പോലും ഇല്ലാതിരുന്ന ഒരു ഭരണസവിശേഷത നമ്മുടെ വേണാട്ടരചന്മാർക്ക് അവകാശപ്പെടാം. അതാണ് മുലക്കരം.
ഊഴിയവേല ഏണിക്കരം തലക്കരം തുടങ്ങി ധാരാളം ശാരീരികസാമ്പത്തിക പീഡനങ്ങൾ കീഴ് ജാതിക്കാക്കാർ അനുഭവിച്ചിരുന്നു. ഇത്തരം വരുമാനം കൂടുതലും ബ്രാഹ്മണരെ തീറ്റിപ്പോറ്റാനും ക്ഷേത്രനിർമാണ ഉത്സവചടങ്ങുകൾക്കുമായി ഉപയോഗിച്ചുപോന്നു. പത്മനാഭസ്വാമിക്ഷേത്രത്തിലെ സ്വർണശേഖരം വാർത്ത ആയപ്പോൾ അതിൻറെ അവകാശികൾ കേരളത്തിലെ കീഴാളർ ആണെന്ന് ശ്രീമതി ജമീലപ്രകാശം പറഞ്ഞതിൻറെ പൊരുൾ അതാണ്.
16 നും 35 നും ഇടക്ക് പ്രായമുള്ള ദളിത് സ്ത്രീകളുടെ മുലകളുടെ വലിപ്പം അനുസരിച്ച് നികുതി ഈടാക്കിയിരുന്ന ഒരു സുന്ദരവ്യവസ്ഥ അനേകം തവണ റാണിമാർ ഭരിച്ച നമ്മുടെ തിരുവിതാംകൂറിൽ 200 വർഷം മുൻപ് വരെ നില നിന്നിരുന്നു എന്നത് പലർക്കും വിശ്വസിക്കാൻ പ്രയാസം തോന്നാം. മൺറോ ദിവാനായിരുന്ന കാലത്ത് റാണിഗൗരിലക്ഷ്മിബായിയും റാണിഗൗരിപാർവതിബായിയും 19 വർഷത്തോളം രാജ്യം ഭരിച്ചു പിന്നീടോ പ്രശസ്തനായ സ്വാതി തിരുനാളും. മുലക്കരം നിർബാധം തുടർന്നു -അതിനെതിരെ പ്രതിഷേധം ഉയർന്നിട്ടും.
Col. John Munro
ചേർത്തല മനോരമ കവലയ്ക്ക് അടുത്തുള്ള സ്ഥലം മുലച്ചിപ്പറമ്പ് എന്ന പേരിൽ ആണ് അറിയപ്പെട്ടിരുന്നത്. അവിടെ വെച്ചാണ് അന്യായമായ ഈ നികുതിക്കെതിരെ നങ്ങേലി എന്ന കീഴ് ജാതിക്കാരി സ്വന്തം മുലകൾ അറത്ത് ചേമ്പിലയിൽ വെച്ച് കരംപിരിക്കാനെത്തിയ രാജകിങ്കരന്മാർക്ക് മുന്നിലേക്ക് നീട്ടിയത്. മുലയില്ലെങ്കിൽ കരം തരണ്ടല്ലോ എന്നു ചോദിച്ച നങ്ങേലി ചോരവാർന്നൊലിച്ചുമരിച്ചു.
ഭാര്യയുടെ ചിതയിൽ ചാടി ഭർത്താവായ ചിരുകണ്ടൻ ചരിത്രത്തിൽ രേഖപ്പെടുത്തിയ ആദ്യത്തെ പുരുഷസതി അനുഷ്ഠിച്ചു. മൊയ്തീൻസ്റ്റൈലിൽ ഒരു സിനിമക്കുള്ള എല്ലാ കോപ്പുകളും ഉള്ള കഥ. ഭരണകൂടഭീകരതയുടെ ചോരകിനിയുന്ന കഥ. 1803ലാണ് സംഭവം നടന്നത്.
C കേശവനും K R ഗൌരി അമ്മയും അവരുടെ ആത്മകഥകളിൽ നങ്ങേലിയെ സ്മരിക്കുന്നുണ്ട്.
ഈഴവസ്ത്രീകൾക്ക് മുട്ടിനു താഴെയെത്താത്ത മുണ്ട് മാത്രമേ അനുവദിച്ചിരുന്നുള്ളൂ. താഴെ എത്തുന്ന മുണ്ട് അച്ചിപ്പുടവയാണ്. അത് നായർ സ്ത്രീകൾക്ക് മാത്രമേ പറഞ്ഞിട്ടുള്ളായിരുന്നു. ഒരു ഈഴവസ്ത്രീ അങ്ങനെ ഒരു മുണ്ട് ധരിച്ചത് നായന്മാരെ ചൊടിപ്പിക്കുകയും ബലമായി അവളെ വിവസ്ത്രയാക്കുകയും ആറാട്ടുപുഴ വേലായുധപണിക്കർ എന്ന ഈഴവ പോരാളി അതൊരു വലിയ പ്രശ്നം ആക്കിയതായും ചരിത്രം പറയുന്നു.
മാറ്മറയ്ക്കുന്നത് ഒരു തരം ധിക്കാരവും ബഹുമാനക്കുറവും ആയി ആണ് കരുതിപ്പോന്നത്. മേൽമുണ്ട് ധരിച്ച് ആറ്റിങ്ങൽറാണിയെ കാണാൻ എത്തിയ നായർസ്ത്രീയുടെ മുലകൾ ഛേദിച്ചു എന്ന് ചരിത്രം. ക്ഷേത്രത്തിലെ നിഷ്ഠയുടെയും അടിസ്ഥാനം ഇത് തന്നെയാണ്. രാജഭരണകാലത്ത് രാജസന്നിധിയിൽ പ്രജകൾ മേൽമുണ്ട് അഴിച്ച് അരയിൽ കെട്ടിയിരുന്നു. ഇത് പോലെ ധാരാളം മാമൂലുകൾ കേരളത്തിൽ നിലവിൽ ഉണ്ടായിരുന്നു, ഇന്ന് വിചിത്രമായി തോന്നുമെങ്കിലും. പാശ്ചാത്യരീതികൾ പരിചയിച്ചവർക്ക് വിശേഷിച്ചും. അവിടെ എത്രയും മോടിയോടെ വസ്ത്രം ധരിക്കുന്നുവോ അത് അതിഥിയോടോ ആതിഥേയനോടോ ഉള്ള ബഹുമാനം ആയി കണക്കാക്കുന്നു. നമ്മൾ പാദുകങ്ങൾ അഴിച്ചു മാറ്റി ഒരു സ്ഥലത്തോടുള്ള ആദരവു കാണിക്കുമ്പോൾ അവർ അതു കടുത്ത അനാദരവ് ആയി കാണുന്നു. റ്റൈ ധരിച്ചു ക്ലാസ്സ് മുറിയിൽ എത്തുന്ന അദ്ധ്യാപകൻ ആ ക്ലാസ്സിനോടുള്ള ബഹുമാനം ആണ് കാണിക്കുന്നത്.
1911ൽ കൊച്ചിയിൽ രാമവർമ, നായർസ്ത്രീകൾ മാറുമറയ്ക്കാതെ മാത്രമേ ക്ഷേത്രത്തിൽ പ്രവേശിക്കാവൂ എന്നു കല്പന പുറപ്പെടുവിച്ചു. ചെറിയചെറിയ നിയമലംഘനങ്ങൾ തിരുമനസ്സിന്റെ ശ്രദ്ധയിൽ പെട്ടിരിക്കാം.കൂട്ടത്തിൽ ഓലക്കുട അല്ലാതെ ശീലക്കുടയും ആയി വരുന്നവരെയും കുടുമ മുറിച്ച ഫ്രീക്കന്മാരെയും ക്ഷേത്രപ്രവേശനത്തിൽ നിന്ന്, ശക്തൻ ഒരിക്കൽ വിരാജിച്ച സിംഹാസനത്തിൽ ഇരുന്നു, ഈ ക്രാന്തദർശിയായ ഭരണാധിപൻ വിലക്കി.
കേരളത്തിലെ ബഹുഭൂരിപക്ഷക്ഷേത്രങ്ങളിലെയും മൂർത്തിസങ്കൽപം ഒരു പതിനേഴാം നൂറ്റാണ്ടിലെ മാടമ്പി അല്ലെങ്കിൽ നാടുവാഴിക്ക് സമാനം ആണെന്ന് കാണാം. രാവിലെ ഉണരണം, കുളിക്കണം, ഭക്ഷണം, പായസം, ഉറക്കം, വർഷത്തിൽ ഒരിക്കൽ ഉത്സവം. കാഴ്ചദ്രവ്യങ്ങൾ വിശേഷിച്ച് സ്വർണവും ആഭരണങ്ങളും സന്തുഷ്ടനാക്കുന്നു. ഇതിനെ ക്വാണ്ടംതിയറിയും കേയോസ് തിയറിയും ഒക്കെയാക്കി ഉള്ള വ്യാഖ്യാനഫാക്ടറീസ് ഉണ്ടെങ്കിലും ഒരു സാമാന്യയുക്തിക്ക് ബോദ്ധ്യമാവുന്നത് ഒരു മാടമ്പിയെ തന്നെയാണ്. അത് കൊണ്ട് ആ നാടുവാഴിയുടെ കാലത്തെ ആചാരങ്ങളും ശുദ്ധിവൃത്തിമര്യാദസങ്കല്പങ്ങൾ മൂർത്തിയിലേക്കും ക്ഷേത്രത്തിലേക്കും പകർന്നു എന്നു കാണാം.
ക്രൈസ്തവ മുസ്ലിം സ്ത്രീകൾ താരതമ്യേന മാന്യമായി വസ്ത്രധാരണം ചെയ്തുപോന്നിരുന്നു. എന്നാൽ ഇത് നായർനമ്പൂരി വരേണ്യവർഗത്തിന് ഒരു പ്രശ്നം ആയിരുന്നില്ല.
മൺറോ ദിവാൻ ആയതിനു ശേഷം വർദ്ധിച്ച മിഷനറിമാരുടെ വരവോടു കൂടി ക്രൈസ്തവമതത്തിലേക്ക് ചാന്നാർ ഈഴവ ജാതികളിൽ നിന്നും കൂട്ടത്തോട്ടെ മാർഗംകൂടൽ ആരംഭിച്ചു. മതംമാറിയ ചാന്നാർ ഈഴവ സ്ത്രീകളെ മാറുമറയ്ക്കാൻ മിഷനറിമാർ പ്രേരിപ്പിച്ചു. ഇത് മേൽജാതിക്കാരെ വല്ലാതെ ചൊടിപ്പിച്ചു. തലേന്ന് വരെ തുണിയില്ലാതെ നടന്ന ചാന്നാട്ടികൾ നായർസ്ത്രീകളെ പോലെ മേൽമുണ്ട് ധരിക്കാൻ തുടങ്ങി. വലിയ ലഹളയായി.
Dewan Sir Madhava Rao
പ്രഗൽഭനായ ദിവാൻ എന്നു പേരുകേട്ട മാധവറാവു ഭരിച്ച കാലം. സർക്കാർ നായരോട് ചേർന്ന്നിന്നു. മുലമറച്ചു നടക്കാൻ അവകാശമുള്ള പെണ്ണുങ്ങളെ അനുകരിക്കുന്നതിൽ നിന്ന് മറ്റുള്ള സ്ത്രീകളെ വിലക്കിക്കൊണ്ട് ഉത്തരവിട്ടു. മിഷനറിമാർ വിട്ടില്ല. ലഹള തുടർന്നു. അടിസ്ഥാനപരമായ ഒരു അവകാശത്തിനു വേണ്ടി നടത്തിയ പോരാട്ടത്തെ ചാന്നാർ ലഹള എന്നു വിളിച്ച് അപമാനിച്ചു. പ്രശ്നം മദിരാശി ഗവർണർ വൈസ്രായ് എന്നിവർ സമക്ഷം എത്തി. ബ്രിട്ടീഷ് ഗവന്മെന്റ് വിശദീകരണം തേടി. പ്രാദേശിക ആചാരങ്ങളുടെയും ഹിന്ദു ആചാരങ്ങളുടെയും ശാസ്ത്രീയതെപ്പറ്റിയും അതിൽ അന്യർ ഇടപെടുന്നതിന്റെ പ്രശ്നങ്ങളെപ്പറ്റിയും ഒക്കെ വളരെ വിശദമായി ദിവാൻ എഴുതി. ഗവർണർ സർ ചാൾസ് ട്രവലിയൻ കടുത്ത ഭാഷയിൽ സന്ദേഹങ്ങൾക്കിടയില്ലാതെ മറുപടി നല്കി. പ്രിയപ്പെട്ട ദിവാൻ, ബ്രിട്ടീഷ് രാജ്യം ഭരിക്കുന്നത് വിക്ടോറിയ എന്ന റാണി ആണ്. സ്ത്രീത്വത്തെ അവഹേളിക്കുന്നത് ആരായാലും അത് ഞങ്ങൾ സഹിക്കില്ല എന്ന് രാജാവ് മനസ്സിലാക്കണം. രാജാവിൻറെ തിരുമുട്ടുകൾ കൂട്ടിയിടിച്ചു. എല്ലാ സ്ത്രീകൾക്കും ഇഷ്ടവേഷം ധരിക്കാൻ ഉത്തരവായി. എല്ലാവരും രാജാവിന്റെയും ദിവാന്റെയും അപദാനങ്ങൾ വാഴ്ത്തി.
Sir Charles Trevelyn
മിഷനറിമാരും ബ്രിട്ടീഷുകാരും മറ്റ് ആക്രമണകാരികളും നടത്തിയ ക്രൂരതകളുടെ പട്ടികയിലെ മറ്റൊരു ഏട്.
ആദായ നികുതിക്ക് പുറമേ എഡ്യുക്കെഷൻസെസ്, സ്വച്ഭാരത് സെസ്, കൃഷികല്യാൺ സെസ് എന്നിവയ്ക്ക് ശേഷം ഇനി എന്ത് എന്ന് വിചാരിച്ച് ഉഴറുന്ന ജെറ്റ്ലീക്ക് പരിഗണിക്കാവുന്ന ഒന്നാണ് മുലക്കരം. അദ്ദേഹം പ്ലാൻ ചെയ്യുന്ന കർഷകആത്മഹത്യാ സെസ്, ഗോമാതാസംരക്ഷൻ സെസ് , പട്ടാള സെസ് , ഒറോപ്പ് സെസ്, ബ്ലാക്ക് മണി റിട്ടേൺ സെസ് തുടങ്ങിയവയിലും ഏറെ ജനകീയം ആകും ഇതെന്ന് സംശയം ഇല്ല. പെൺകുട്ടികൾ മാട്രിമോണി സൈറ്റുകളിൽ ലാസ്റ്റ് കരം അടച്ച രസീത് അപ്പ് ലോഡ് ചെയ്താൽ പിന്നീട് ഉണ്ടാകാവുന്ന പല പ്രശ്നങ്ങളും ഒഴിവാക്കാം.
ചിന്തിക്കൂ !!
ഉത്തിഷ്ഠത! ജാഗ്രത!